Saturday 18 August 2012

അഭിനവ പത്ര പ്രബുദ്ധതകള്‍



അഭിനവ പത്ര പ്രബുദ്ധതകള്‍ 

പത്രക്കാരെ നിങ്ങളുടെ കണ്ണുകള്‍ ജര്‍മന്‍ മെയ്ഡ് ആണോ...?
ഒരു ഒന്നൊന്നര കണ്ണ് തന്നെ. കാണാത്തത് പലതും കാണും. കാണേണ്ടത് കാണുകയുമില്ല, അഥവാ ദൃഷ്ടിയില്‍ പെട്ടാലും കണ്ട ഭാവം ഉണ്ടാവുകേം ഇല്ല.
വയറു വീര്‍ത്തിരുന്നാല്‍  ഉടനെ "ഗര്‍ഭം" തന്നെ എന്ന് സ്ഥിരീകരിക്കുന്ന നിങ്ങളുടെ ബുദ്ധിയുണ്ടല്ലോ, ഹോ അപാരം തന്നെ. 
എന്തിലും ദോഷത്തിന്റെ കരിങ്കണ്ണു വച്ച് മാത്രം നോക്കി കണ്ടു വിലയിരുത്തുന്ന നിങ്ങളുടെ അഭിനവ പത്ര ധര്‍മം ചിന്തിപ്പിക്കുകയല്ല, ചിരിപ്പികുകയാണ് ചെയ്യുന്നത് 
നിങ്ങളുടെ മുഖത്തൊഴിക്കാന്‍ പാകത്തില്‍ ചാണക വെള്ളം എവിടുന്നു കിട്ടും എന്നോര്‍ത്തു ചിരിക്കുകയാണ്. 
തമ്മിലടിപിച്ചു ചോര കുടിക്കുന്ന മുട്ടനാടുകള്‍, അവര്‍ക്ക് നിങ്ങളെക്കാള്‍ അന്തസ്സുണ്ട്. ഇവിടെ നിങ്ങളും മാക്സിമം ഭിന്നിപ്പിച്ചു നിര്‍ത്തുക അല്ലെങ്കില്‍ ഭിനന്നതകള്‍ ഉണ്ടാക്കുക ഇത് തന്നെയാണ് ചെയ്യുന്നതും
അതിനു വേണ്ടിയാണ് ശ്രമിക്കുന്നതും,  എങ്കില്‍ മാത്രമേ ചീഞ്ഞു നാറിയ വാര്‍ത്തകള്‍ കൊണ്ട് നിങ്ങളുടെ മഞ്ഞ നിറം പുരണ്ട പത്രങ്ങള്‍ കുത്തി നിറക്കാന്‍ ആകു.
വാര്‍ത്തകള്‍ ഉണ്ടെങ്കില്‍ അല്ലെ നിങ്ങള്‍ക്കും വയറു നിറക്കാന്‍ ആകു.. എന്നും എപ്പോഴും എവിടുന്നു വാര്‍ത്തകള്‍ കിട്ടാനാ അല്ലെ..?
അത് കൊണ്ട് തന്നെ നിങ്ങള്‍ വാര്‍ത്തകള്‍ ഉണ്ടാക്കുകയും വാര്‍ത്ത അല്ലാത്തതിനെ വാര്‍ത്ത ആകുകയും ചെയ്യും 
"ഉദരം നിമിത്തം ബഹുവിധ ക്ലേശം" 

"വി. എസ്സിന്‍റെ ഹരിത രാഷ്ട്രീയ നീക്കം." -- കല്പനാ സുന്ദരമായൊരു തലക്കെട്ട്‌... അതിന്റെ ഒടുവില്‍ കരിന്തേളിന്‍റെ  വിഷം നിറച്ച വാലെന്ന പോലെ ഒരു ചോദ്യവും " സി. പി. എമ്മിനെ" ഇത് പിന്തുണക്കുമോ എന്ന്..? 
വി. എസ്സിന്‍റെ പല പ്രസ്താവനകളേയും  നിങ്ങള്‍ തന്നിഷ്ടപ്പ്രകാരം ബലാല്‍സംഗം ചെയ്തു കുട്ടിയുണ്ടാക്കിയത് പോലെയാണ് വാക്കുകള്‍ പലതും വളച്ചൊടിച്ചു നിങ്ങള്‍ വാര്‍ത്തകളാക്കി  വി. എസ്സിനെ  പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെടുത്തിയത്. കുളക്കടവില്‍ പോയി സീന്‍ പിടിക്കുന്നതിനും ഒരു ന്യായീകരണം ഉണ്ട്. പക്ഷെ മണിയറക്കുള്ളിലേക്ക് എത്തി നോക്കി അവിടെ നടക്കുന്നത് വാര്‍ത്തയാക്കുന്നത് നിങ്ങളുടെ ഗതികേട് തന്നെയാണ് വെളിപ്പെടുന്നത്.

പാര്‍ട്ടി അച്ചടക്കം ലംഘിച്ചു പോലും പലപ്പോഴും താനുയര്‍ത്തിക്കൊണ്ടുവന്ന ഭൂമി കയ്യേറ്റ/പരിസ്ഥിതി പ്രശ്‌നങ്ങള്‍ സ്വന്തം പാര്‍ട്ടിയിലെ യുവാക്കള്‍ ആരും ഏറ്റെടുക്കാതിരുന്നപ്പോഴും അതെറ്റെടുക്കാന്‍ മുന്നോട്ടുവരുന്ന വലത് യുവ എം.എല്‍.എമാരോടുള്ള യോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുക വഴി തന്റെ മുന്‍ നിലപാടുകളെ ഒരിക്കല്‍ക്കൂടി പൊതുസമൂഹത്തിന് മുന്‍പാകെ വെക്കുകയുമാണ് വി.എസ്. ‘യോജിച്ച പോരാട്ടത്തിനു തയ്യാറുണ്ടോ’ എന്ന വി.എസ്സിന്റെ ചോദ്യം വലത് എം.എല്‍.എമാരോട് എന്നതിനേക്കാള്‍ പ്രസക്തമാകുന്നത് സ്വന്തം പാര്‍ട്ടി നേതൃത്വത്തോട് അല്ലേ എന്ന ന്യായമായ സംശയമാണ് ലേഖകന്‍ ഇവിടെ പങ്കുവെക്കുന്നത്. അങ്ങനെയെങ്കില്‍ വി.എസ്സിന്റെ നീക്കത്തെ പാര്‍ട്ടി പിന്തുണയ്ക്കുമോ എന്നും ആ നീക്കം ഈ ദുരിതകാലത്ത് പാര്‍ട്ടിയെ തുണയ്ക്കുമോ എന്നുമുള്ള ചോദ്യങ്ങള്‍ വളരെ പ്രധാനപ്പെട്ടവയാണ്.

"മേല്‍പ്പറഞ്ഞ  നിങ്ങളുടെ  വാക്കുകള്‍"","! - അതിനെക്കുറിച്ച് പറയട്ടെ; 

വി. എസ്സിന്‍റെ ഒരു നല്ല പ്രവര്‍ത്തിയെ ആ അര്‍ത്ഥത്തില്‍ മാത്രം കാണാതെ, അതിനു വേണ്ടുന്ന പ്രോത്സാഹനങ്ങള്‍ നല്‍കാതെ അതിനെ ഇവ്വിധം വ്യഭിചരിച്ചെഴുതാന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം തന്നത് ..? ഇതാണോ നിങ്ങളുടെ പത്ര സ്വാതന്ത്ര്യവും പത്ര ധര്‍മവും..? നിങ്ങളുടെ കഴിവിന്‍റെ അങ്ങേയറ്റം അതാതു കാലയളവുകളില്‍ ഭരിക്കുന്നവനെ താങ്ങി  കൊടുക്കുക. അനസ്യൂതം അത് നിങ്ങള്‍ ചെയ്തോളൂ, അവ്വിധം തൃപ്തിയടഞ്ഞോളൂ.
കിട്ടുന്നതൊക്കെ വാങ്ങി തിന്നു വയറും നിറച്ചു വീണ്ടും സ്വപ്നം കണ്ടുറങ്ങിക്കോളൂ ആര്‍ക്കും അതില്‍ പരാതിയില്ല.  പക്ഷെ ഇപ്പൊ ചെയ്തോണ്ടിരികുന്ന ഈ ചെയ്ത്ത് നിര്‍ത്തുക. ഇല്ലെങ്കില്‍ നിങ്ങളുടെ പത്രങ്ങള്‍, കുട്ടികള്‍ ഇളകി തൂറുന്നത് തുടച്ചെരിയാന്‍ പോലും ഉപയോഗിക്കാന്‍ കൊള്ളാത്ത വിധം ഉപയോഗ ശൂന്യമാകും.  അത്രയ്ക്ക് ചൊറിയും വിധം വിഷം നിറഞ്ഞത്‌ മാത്രമാണ് നിങ്ങളുടെ പത്രങ്ങള്‍.... . 
കാണുന്നില്ലേ നിങ്ങള്‍ ടോയ് ലെറ്റ്‌ പേപ്പറുകള്‍. നിങ്ങളെ   നോക്കി ചിരിക്കുന്നത്. 

Friday 17 August 2012

ഗിനി പന്നികള്‍

നാട്ടില്‍ മുക്കിനു മുക്കിനു മെഡിക്കല്‍ കോളേജ്കള്‍ . സൂക്ഷിച് നടന്നില്ലെങ്കില്‍ തട്ടി വീണു മുറിയും. 
കയ്യില്‍ കാശും, അതിലൊരു പങ്കു ഭരിക്കുന്നവനും കൊടുക്കുമെങ്കില്‍ പള്ളിക്കും പാതിരികും പട്ടക്കാരനും കോയക്കും കുഞാപ്പക്കും കുഞ്ഞമ്മേടെ മോള്‍ക്കും 
സുധക്കും അമൃതക്കും കരുണ ഉള്ള ഗുരുവിനും ഇല്ലാത്ത ഗുരുവിനും, തുടങ്ങി സവര്‍ണ്ണ അവര്‍ണ്ണ ഭേദമില്ലാതെ, കൊടിയുടെ നിറം നോക്കാതെ കൊടുക്കും വിദ്യാഭ്യാസ (വിദ്യ ആഭാസ) കച്ചവട കേന്ദ്രങ്ങള്‍ . അതിനി മെഡിക്കല്‍ കോളേജ് ആയാലും എഞ്ചിനീയറിംഗ് കോളേജ് ആയാലും മറ്റ് ഏതൊരു വിദ്യാഭ്യാസ സ്ഥാപനം ആണെങ്കിലും പശുവിന്റെ കടീം തീരും കാക്കേടെ വയറും നിറയും എന്ന് പറയുന്ന പോലെ ഉധിഷ്ട കാര്യത്തിന് ഉപകാര സ്മരണകള്‍ എന്നപോലെ കാശും കൊണ്ട് വരുന്നവന് ഉദാരമായി തന്നെ മേലിലും ഇതൊക്കെ ലഭിച്ചു കൊണ്ടേയിരിക്കും.
തല്‍ഫലമായി ഇവ്വിധം മെഡിക്കല്‍ കോളേജ് കള്‍ പരീക്ഷണ ശാലകളും മനുഷ്യര്‍ പരീക്ഷണ വസ്തുക്കളും ആയികൊണ്ടെയിരിക്കും. 

ഇവിടെ ഇപ്പൊ സംശയിക്കെണ്ടിയിരികുന്ന മറ്റൊന്നാണ്. ആന്തരിക അവയവങ്ങളുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു സര്‍ജെരിക് വിധേയമാകേണ്ടി വന്നാല്‍ 

തിരിച്ചിറങ്ങുമ്പോള്‍ അകത്തുണ്ടയിരുന്നതൊക്കെ അതുപോലെ ഒക്കെ തന്നെ ഉണ്ടാവുമോ, ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കണം എന്നല്ലേ തമ്പുരാന്‍ പറഞ്ഞെക്കനത് എന്ന് കരുതി
രണ്ടുണ്ടാരുന്നതീന്നു ഒന്ന് പരിചെടുത്തിണ്ടുണ്ടാവുമോ, അതോ അകതുണ്ടാരുന്നത് പറിച്ചെടുത്തു നാടുകടത്തി പകരം ഡ്യൂപ്ലിക്കേറ്റ്‌ ഒരെണ്ണം വച്ച് പിടിപ്പിചാണോ വിടുന്നത് എന്ന് ആര്‍ക്കറിയാം. പണ്ട് ആറ്റു നോറ്റിരുന്നു ഒരു ചെറിയ ബൈക്ക് വാങ്ങിയാല്‍ അത് സെര്‍വിസിങ്ങിനു കൊടുക്കരാവുംപോ ആധി തുടങ്ങും. സെര്‍വിസിംഗ് കഴിഞ്ഞു തിരിച്ചിറങ്ങുമ്പോള്‍ ഏതൊക്കെയാവും അടിച്ചു മാറ്റി പകരം ഡ്യൂപ്പ് വച്ച് പിടിപ്പിച്ചു വിടുന്നതെന്ന്. അത് പോലെ നമുക്ക് ഓരോര്തര്‍ക്കും നമ്മളെ സെര്‍വിസിങ്ങിനായി വല്ല പരീക്ഷണ ശാലകളിലും കേറ്റുമ്പോള്‍
കല്ലിലുള്ളതോ, കലെണ്ടറില്‍ ഇരിക്കുന്നതോ, ആളായി ഉറഞ്ഞു തുള്ളുന്നതോ, തുടങ്ങി എല്ലാ ദൈവങ്ങളോടും കരളുരുകി പ്രാര്‍ത്ഥിക്കാം തിരിചിരക്കുംപോ ഉള്ളിലുള്ളതൊക്കെ അത്പോലെ തന്നെ ഉണ്ടായിരിക്കണേ എന്ന്.